Responsive Ad Slot

ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന കടയ്ക്കൽ സ്വദേശിക്ക് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും

കടയ്ക്കൽ: ഓര്‍മ്മ നഷ്ടപ്പെട്ട് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് സഹായഹസ്തമേകി ഡി.വൈ.എഫ്.ഐയും ട്രാക്കും. കടയ്ക്കല്‍ സ്വദേശിയായ ഇടിക്കുള ജോസഫാണ് (92) മകനുമായി പിണങ്ങി വീടുവിട്ടിറങ്ങി നഗരത്തിലെത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ ആശ്രാമം മൈതാനത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന ജോസഫിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ബോബി, ആന്‍ഡ്രൂസ് എന്നിവരാണ് കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ട്രാക്ക് വാളണ്ടിയര്‍മാരുമായി ബന്ധപ്പെട്ടു.

തുടര്‍ന്ന്‌ ജോര്‍ജ് സേവ്യര്‍, വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത്ചന്ദ്രന്‍ എന്നിവര്‍ ഇടപെട്ട് ട്രാക്കിന്റെ ആംബുലന്‍സ് ഏര്‍പ്പാടാക്കി.

തെക്കേവിള ഡിവിഷന്‍ കൗണ്‍സിലര്‍ ടി.പി. അഭിമന്യു, ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക്ക് കമ്മിറ്റിയംഗം ആനന്ദവിഷ്ണു, യൂണിറ്റ് ഭാരവാഹിയായ അഖില്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ജോസഫിനെ ആംബുലന്‍സില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

കണ്‍ട്രോള്‍ റൂം എസ്.ഐ ഷാജു, പൊലീസ് ഉദ്യാഗസ്ഥരായ ഷംനാദ്, ഷിനു, കടയ്ക്കല്‍ പഞ്ചായത്ത് അംഗം പ്രിജിത്, ട്രാക്ക് ആംബുലന്‍സ് ഡ്രൈവര്‍ അമീന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ജോസഫിന്റെ ബന്ധുക്കളെ കണ്ടെത്തുകയും വീട്ടിലെത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെട്ട് സംരക്ഷണവും ചികിത്സയും ഉറപ്പാക്കിയതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു.

കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി

കടയ്ക്കൽ: കടയ്ക്കലില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കടയ്ക്കല്‍ ചിങ്ങേലി ശ്രീമന്ദിരത്തില്‍ ഇന്ദിരാമ്മയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഇന്ദിരാമ്മ വീടുവീട്ടിറങ്ങിയത്. ഏറെ നേരമായിട്ടും മടങ്ങിയെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു .

തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിലാണ് ചടയമംഗലത്തിന് സമീപം മുരുക്കുമണ്ണില്‍ എംസി റോഡിനോട് ചേര്‍ന്നുള്ള റബ്ബര്‍തോട്ടത്തില്‍ അറുപത്തൊന്നുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്ബുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തു മറ്റൊരു മരത്തിലും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . ചടയമംഗലം, കടയ്ക്കൽ സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുളത്തൂപ്പുഴയില്‍ സ്‌ട്രോങ്ങ് റൂം: വനംമന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങള്‍ക്ക് നേരിട്ട് ചന്ദനത്തടി ലഭ്യമാക്കുന്നതിനായി കുളത്തൂപ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയോടനുബന്ധിച്ച് നിര്‍മിച്ച സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള നൂതന സംരംഭമാണ് കുളത്തൂപ്പുഴയില്‍ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

48.328 ലക്ഷം രൂപ ചെലവിലാണ് സ്‌ട്രോങ്ങ് റൂം നിര്‍മിച്ചത്. ഇതില്‍ 40.01 ലക്ഷം രൂപ ചെലവഴിച്ചാണ് ചന്ദന ഗോഡൗണ്‍ അല്ലെങ്കില്‍ സ്‌ട്രോങ്ങ് റൂം, ചന്ദന ക്ലീനിംഗ് ഷെഡ്, ചുറ്റുമതില്‍ എന്നിവ നിര്‍മിച്ചിട്ടുള്ളത്. ചന്ദന ഗോഡൗണിന് 87.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും ചന്ദന ക്ലീനിങ് ഷെഡിന് 112.75 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവുമുണ്ട്. 122 മീറ്റര്‍ നീളത്തില്‍ ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്.
അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന ഷാജഹാന്‍, ഇ കെ സുധീര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍കുമാര്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം പി ജയകൃഷ്ണന്‍, ഫോറസ്റ്റ് പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്രകുമാര്‍ വര്‍മ, ദക്ഷിണ മേഖല ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊല്ലത്ത് കോവിഡ് വാക്സിന്‍ എത്തി, വിതരണം 16ന്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു കൊണ്ട് ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്ന് 25,960 ഡോസ് കോവിഡ് 19 വാക്സിന്‍ (കോവിഷീല്‍ഡ്) ഇന്നലെ(ജനുവരി 14) ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് അങ്കണത്തില്‍ എത്തിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ആര്‍ സി എച്ച് ഓഫീസര്‍ ഡോ വി കൃഷ്ണവേണി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ് ഹരികുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജെ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് വാക്സിന്‍ ഏറ്റുവാങ്ങി.

നാളെ (ജനുവരി 16) മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ വാക്സിന്‍ വിതരണം നടത്തും. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്സിന്‍ നല്‍കും.

ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ട് പ്രാവശ്യം വാക്സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്സിന്‍ എടുക്കേണ്ടത്. വാക്സിനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. വാക്‌സില്‍ വിതരണം പ്രോട്ടോക്കോള്‍ പാലിച്ച് പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നും അതുവരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പറഞ്ഞു.

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം വിക്‌ടോറിയ ആശുപത്രി, കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളേജ്(പാലത്തറ ബ്ലോക്ക്), പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

ഇട്ടിവ കോട്ടുക്കല്‍ വില്ലേജുകളിലെ വയലിക്കോയ തങ്ങള്‍ കൈവശ ഭൂമി പ്രശ്നത്തിന് പരിഹാരം


പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഇട്ടിവ കോട്ടുക്കല്‍ വില്ലേജുകളിലെ വയലിക്കോയ തങ്ങള്‍ കൈവശ ഭൂമി പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോട് കൂടി മണ്ഡലത്തിലെ വേങ്ങൂര്‍പട്ടയ പ്രശ്നം, കുട്ടിനാട് പട്ടയപ്രശ്നം ഇവയെല്ലാം പരിഹൃതമായതുപോലെ ഞാന്‍ ജനപ്രതിനിധിയായ നാള്‍മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ വയലിക്കോയ ഭൂമി പ്രശ്നത്തില്‍ പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കൊട്ടാരക്കര തഹസില്‍ദാരെ ചുമതലപ്പെടുത്തിയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. 

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്ക വിതര്‍ക്ക പ്രശ്നങ്ങള്‍ ഈ രണ്ടു വില്ലേജുകളിലും ഉടലെടുത്ത ശേഷം ജനപ്രതിനിധി എന്ന നിലയില്‍ തുടര്‍ച്ചയായി ഈ വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാനുള്ള പരിശ്രമമാണ് നടത്തിവന്നത്. ഇക്കാര്യത്തിനായി സംസ്ഥാന സര്‍ക്കാരും ബഹു.റവന്യൂ വകുപ്പ് മന്ത്രിയും അഡീഷണല്‍ അഡ്വക്കേറ്റ് ജെനറലും കൊല്ലം ജില്ലയിലെ റവന്യൂ ഭരണകൂടവും ജനപക്ഷത്ത് നിന്നുള്ള നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. ഇട്ടിവ കോട്ടുക്കല്‍ വില്ലേജ് മേഖലകളിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളും പൂര്‍ണ്ണ പിന്തുണയാണ് നല്കിയിരുന്നത്. 

കൊല്ലം ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്

കൊല്ലം: ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും ആയുഷ്, സ്വകാര്യ മേഖലകളിലെ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, വിക്‌ടോറിയ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, മെഡിസിറ്റി മെഡിക്കല്‍ കോളേജ്(പാലത്തറ ബ്ലോക്ക്), പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രം, നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

ഇതുകൂടാതെ ജില്ലയില്‍ തുടര്‍ഘട്ടങ്ങളില്‍ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിനായും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചുമതലയുള്ള പ്രോഗ്രാം ഓഫീസര്‍മാര്‍ അതത് ആരോഗ്യ ബ്ലോക്കുകളുടെ മേല്‍നോട്ട ചുമതല വഹിക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കും.

കോവിഡ് വാക്സിന്‍ എത്തുന്ന മുറയ്ക്ക് കൃത്യമായി വിതരണം ചെയ്യുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കി. ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്സിന്‍ നല്‍കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തി. കോവിഡ് വാക്സിനേഷനായി ഇതുവരെ 22,006 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍: ഡ്രൈ റണ്‍ ജനുവരി 8ന്

കൊല്ലം: കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. ജില്ലാതല ഡ്രൈ റണ്‍ കൊല്ലം വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ജനുവരി എട്ടിന് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ജില്ലാതല മോണിറ്ററിംഗ് സമിതികളുടെ രൂപീകരണവും നടന്നു. എല്ലാ ആരോഗ്യബ്ലോക്കുകളിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 

ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അധ്യക്ഷന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കണ്‍വീനര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍, മൃഗസംരക്ഷണ ഓഫീസര്‍, പൊതുമരാമത്ത് നിര്‍മാണ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ പ്രതിനിധികള്‍, ആരോഗ്യ കേരളം പി ആര്‍ ഒ, നെഹ്‌റു യുവ കേന്ദ്ര, എന്‍ സി സി, എന്‍ എസ് എസ് പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായും ലോകാരോഗ്യ സംഘടന, യൂനിസെഫ്, യു എന്‍ ഡി പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ വികസന പങ്കാളികളും ആയിട്ടാണ് ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സിന്റെ ഘടന. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും രണ്ടു ദിവസ പരിശീലനം നല്‍കി.

ഡി എം ഒ ഡോ.ആര്‍.ശ്രീലത, ജില്ലാ സര്‍വയിലന്‍സ് ഓഫീസര്‍ ഡോ.ആര്‍ സന്ധ്യ, ആര്‍ സി എച്ച് ഓഫീസിര്‍ ഡോ വി കൃഷ്ണവേണി, ഡി പി എം ഡോ.എസ്.ഹരികുമാര്‍, ഡബ്ല്യൂ എച്ച് ഒ പ്രതിനിധി ഡോ.പ്രതാപ് കുമാര്‍, യു എന്‍ ഡി പി പ്രതിനിധി ഡോ.റോസിന്‍ ജോര്‍ജ് വര്‍ഗീസ്, ഡി ഡി ഇ എം ഒ എസ്.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

വനിതാ ഹോം ഗാര്‍ഡ്; അപേക്ഷിക്കാം


കൊല്ലം: ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ള ശാരീരിക ക്ഷമതയുള്ളവരെ പരിഗണിക്കും. 

വിദ്യാഭ്യാസ യോഗ്യത, സര്‍വീസില്‍ നിന്നും വിരമിച്ചതായുള്ള ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. പ്രായപരിധി 35 നും 58 നും ഇടയില്‍. അപേക്ഷകര്‍ വകുപ്പ് നടത്തുന്ന കായിക ക്ഷമതാ പരീക്ഷ വിജയിക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങളും അടുത്തുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനില്‍ ലഭിക്കും. അപേക്ഷ ജനുവരി 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഫയര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 9497920062.

കടയ്ക്കൽ നിലമേൽ ഭാഗത്തേക്ക് ഡെലിവറി ബോയ്സിനെ ആവിശ്യമുണ്ട് | Kadakkal Jobs

 #Status: Close

Shop Name:
CIBUS Home delivery

Employment Category:
Private

Shop Type:
Food Delivery Service

Job Location:
Kadakkal, Nilamel

Total No. of Vacancies:
5

Name of the Post:
  1. Delivery Boy ( 5 Post)

Qualification:
  1. S.S.L.C
  2. Should Have Own Two Wheeler With Driving Licence 

Gender: 
Male

Salary Package:
Upto ₹18000 as per earnings + Travel Allowance  

Mode of Selection:
Interview

Contact:
9037779143, 9048555143

Post date:
31- Dec-2020


NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിൽ പുതുവത്സരാഘോഷം പ്രമാണിച്ച് കർശന സുരക്ഷ ഒരുക്കിയിട്ടുള്ളതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ്.അറിയിച്ചു. വിനോദസഞ്ചാര മേഖലകള്‍, ബാര്‍ ഹോട്ടലുകള്‍, ബിവറേജ് ഔട്ട്ലെറ്റുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുളളതായും ലഹരി വസ്തുക്കള്‍ വ്യാജചാരായം തുടങ്ങിയവയുടെ കടത്തലും വിപണനവും തടയുന്നതിലേയ്ക്കായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പോലീസ് ഡാന്‍സഫ് ടീം, ഡോഗ് സ്ക്വാഡ് എന്നിവയുടെ സംയുക്ത പരിശോധനകള്‍ പുതുവൽസര ദിനത്തോടനുബന്ധിച്ച് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

മദ്യപിച്ചും അലക്ഷ്യമായും മറ്റും വാഹനം ഓടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരുകാരണവശാലും ഇത്തരം വാഹനങ്ങൾ‌ സ്റ്റേഷൻ ജാമ്യത്തിൽ നൽകേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞ് വരുന്നവരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിലേയ്ക്കായി മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് ശക്തമായ വാഹന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുളളതാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കാന്‍ സാധ്യതയുളള ക്ലബുകള്‍, റസ്റ്റോറന്‍റുകള്‍, തുടങ്ങിയവയെല്ലാം കോവിഡ്-19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുളളതാണ്. മാർ​​​ഗ്​ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരായി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. 

എം.സി റോഡ്, എന്‍.എച്ച് 744 എന്നിവ കേന്ദ്രീകരിച്ച് 31.12.2020 രാത്രി 08.00 മണി മുതല്‍ 01.01.2021 പുലർച്ചെ 04.00 മണി വരെ പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ശക്തമായ വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. നിയന്ത്രണവിധേയമല്ലാത്തതും അനുമതിയില്ലാത്തതുമായ ആള്‍ക്കൂട്ടങ്ങളോട് കൂടിയ ആഘോഷങ്ങളും , ഡി.ജെ പാര്‍ട്ടികളും മറ്റും കര്‍ശനമായി നിരോധിച്ചിട്ടുളളതാണ്.

പൊതുസ്ഥലങ്ങളിലും മറ്റും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കടയ്ക്കലിൽ 5 അക്കൗണ്ടെന്റ് സ്റ്റാഫ് ഒഴിവ് | kadakkal Jobs

 #Status: Close

Shop Name:
Hotel Hillway

Employment Category:
Private

Shop Type:
Hotel

Job Location:
Kadakkal

Total No. of Vacancies:
5

Name of the Post:
  1. Accounts Assistants ( 5 Post)
Qualification:
Bcom + Tally

Gender: 
Male & Famale

Salary Package:
₹10000 - ₹20000

Mode of Selection:
Interview

Contact:
9656298888

Post date:
29- Dec-2020


NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

സംസ്ഥാന പോലീസ് മേധാവിയുടെ BADGE OF HONOUR പുരസ്കാര നേട്ടവുമായി കൊല്ലം റൂറൽ പോലീസ്

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഇളങ്കോ.ആർ ഐ.പി.എസ് ന് തിരുവനന്തപുരം സിറ്റി, ശംഖുമുഖം ACP ആയിരിക്കെയുള്ള Law & Order ഡ്യൂട്ടി മികവിനും മുൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ്, എഴുകോൺ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ വി.എസ് ശിവപ്രകാശ്, കുണ്ടറ പോലീസ് സ്റ്റേഷൻ മുൻ ഐ.എസ്.എച്ച്.ഒ ബിജു ആർ.എസ്, എഴുകോൺ പോലീസ് സ്റ്റേഷൻ എസ്.ഐ ബാബു കുറുപ്പ്.സി, റിട്ടയേർഡ് എസ്.ഐ എ.സി. ഷാജഹാൻ (DANSAF), എഴുകോൺ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ഉണ്ണികൃഷ്ണപിള്ള. കെ, റിട്ടയേർഡ് ഗ്രേഡ് എസ്.ഐ അബ്ദുൾ സലാം (സി-ബ്രാഞ്ച്), DANSAF ഗ്രേഡ് എ.എസ്.ഐ ആഷിർ കോഹൂർ, സി-ബ്രാഞ്ച് ഗ്രേഡ് എ.എസ്.ഐ മനോജ് കുമാർ, DANSAF ഗ്രേഡ് എ.എസ്.ഐ രാധാകൃഷ്ണപിള്ള, സൈബർ സെൽ ഗ്രേഡ് എ.എസ്.ഐ ബിനു.സി.എസ് എന്നിവർക്ക് തോക്ക് ചൂണ്ടി കവർച്ച നടത്തിയ ദില്ലി സ്വദേശികളായ സത്യദേവ് ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് സമയബന്ധിതമായി കുറ്റപത്രം നൽകിയ അന്വേഷണ മികവിനുമാണ് 2019 ലെ സംസ്ഥാന പോലീസ് മേധാവിയുടെ BADGE OF HONOUR പുരസ്കാരം ലഭിച്ചത്.
© all rights reserved
made with Kadakkalnews.com