Responsive Ad Slot

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ - പീഡനം മൂലമെന്ന് തെളിഞ്ഞു പ്രതികൾ പിടിയിൽ

കടയ്ക്കൽ: കടയ്ക്കൽ സ്വദേശിനിയായ 13 കാരി തൂങ്ങി മരണപ്പെട്ട കേസിൽ മൂന്ന് പേർ പിടിയിലായി. കുട്ടി ആത്മഹത്യ ചെയ്തത് നിരന്തരമായ ലൈം ഗിക പീഡനം മൂലമായിരുന്നു. കുട്ടിയെ നിരന്തരമായി പീഢിപ്പിച്ച് വരികയായിരുന്ന കടയ്ക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശശി മകൻ 31 വയസ്സുള്ള ഷിജു, കടയ്ക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശശി മകൻ 26 വയസ്സുള്ള ഷിനു, കടയ്ക്കൽ വില്ലേജിൽ വരയറ ചരുവിള വീട്ടിൽ ശിശുപാലൻ മകൻ 19 വയസ്സുള്ള ജിത്തു എന്നിവരെയാണ് കടയ്ക്കൽ പോലീസ് പിടികൂടിയത്. കുട്ടിയുടെ ആത്മഹത്യയ്ക്കുള്ള കാരണത്തിൽ സംശയം തോന്നിയ കടയ്ക്കൽ പോലീസ് ശാസ്ത്രീയ തെളിവുകൾ ഡി.എൻ.എ വിശകലനം വഴി ശേഖരിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്. കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്.

കൊല്ലം ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ 38 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയ്ക്ക് ആശ്വാസമായി ഇന്നലെ 38 പേർക്ക് രോഗമുക്തി. നെടുമ്പന മിയ്യണ്ണൂർ സ്വദേശി(46), മൈനാഗപ്പള്ളി തേവലക്കര സ്വദേശിനി(33), പള്ളിമുക്ക് സ്വദേശി(40), കൊറ്റങ്കര അലുംമൂട് സ്വദേശി(35), തേവലക്കര അരിനല്ലൂർ സ്വദേശിനി(42), ചാത്തന്നൂർ സ്വദേശി(47), മൈനാഗപ്പള്ളി സ്വദേശി(32), അഞ്ചൽ കരിക്കം സ്വദേശിനി(30), കുരീപ്പുഴ സ്വദേശി(24), ഇളമാട് അമ്പലമുക്ക് സ്വദേശി(41), ഏരൂർ സ്വദേശി(50), കൊട്ടിയം സ്വദേശി(45), ഓച്ചിറ സ്വദേശിനി(30), അലയമൺ സ്വദേശി(47), കണ്ണനല്ലൂർ നിവാസികളായ ഒന്നര വയസ്സുകാരിയും യുവതിയും(29), ക്ലാപ്പന സ്വദേശി(56), ഏരൂർ സ്വദേശി(28), ശക്തികുളങ്ങര സ്വദേശി(59), ശാസ്താംകോട്ട സ്വദേശിനി(30), പെരുമൺ സ്വദേശി(50), കുണ്ടറ കരീപ്ര(22), പട്ടാഴി(45), പൂത്തൂർ സ്വദേശിനി(45), ചെറിയ വെളിനല്ലൂർ സ്വദേശിനി(34), തേവലക്കര സ്വദേശി(37), തൊടിയൂർ സ്വദേശി(53), പരവൂർ സ്വദേശിനി(20), പത്തനാപുരം സ്വദേശി(22), മയ്യനാട് പുല്ലിച്ചിറ സ്വദേശി(23), പുനലൂർ സ്വദേശി(ആറ് മാസം), കണ്ണനല്ലൂർ സ്വദേശി(24), പടിഞ്ഞാറെ കല്ലട സ്വദേശി(27), തഴവ സ്വദേശി(52), കല്ലുംതാഴം സ്വദേശി(രണ്ടര), മൈലം സ്വദേശിനി(20), പട്ടാഴി സ്വദേശി(33), വെട്ടിക്കവല സ്വദേശി(40) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

ഇന്ന് കൊല്ലം ജില്ലയില്‍ 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.  2 പേർക്ക് യാത്രാചരിതമില്ല. ഇന്ന് ജില്ലയില്‍ നിന്നും 26 പേർ രോഗമുക്തി നേടി. 

P 380 കൊട്ടാരക്കര പുലമൺ സ്വദേശിയായ 81 വയസുളള പുരുഷൻ. യാത്രാചരിതമില്ല. ജൂൺ 23 ന് മൂത്രാശയ സംബന്ധമായ അസുഖങ്ങൾ പ്രകടിപ്പിച്ചു. തുടർന്ന് ജൂൺ 24 ന് മകളും ജൂൺ 7 ന് മഹാരാഷ്ട്രയിൽ നിന്നുമെത്തി ജൂൺ 22 ന് ക്വാറന്റൈൻ പൂർത്തിയാക്കിയതും ജൂൺ 26 ന് കോവിഡ് ടെസ്റ്റിൽ നെഗറ്റീവായി കണ്ടെത്തിയതുമായ മറ്റൊരു അകന്ന ബന്ധുവുമായി ഗോകുലം മെഡിക്കൽ കോളേജിൽ പോയിരുന്നു. തിരികെയെത്തി വീണ്ടും ജൂൺ 29 ന് ഗോകുലം മെഡിക്കൽ കോളേജിൽ പോയി. ജൂൺ 30 ന് വീണ്ടും ചില രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് സ്രവ പരിശോധന നടത്തിയിരുന്നു. ഇന്നേ ദിവസം കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാക്കരയിലെ ചില കടകളിലും കുന്നിക്കോടുളള ഒരു ബേക്കറിയിലും ടിയാൻ സന്ദർശനം നടത്തിയതായി പ്രാഥമിക വിവരമുണ്ട്.

P 381 കൊല്ലം ചിതറ സ്വദേശിയായ 61 വയസുള്ള പുരുഷൻ. ജൂണ്‍ 20 ന് സൗദി അറേബ്യയിൽ നിന്നും AI 1942 നമ്പർ ഫ്ലൈറ്റിൽ തിരുവനന്തപുരത്തും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 382 അഞ്ചൽ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും 6E 9488 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 22 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തും തുടർന്ന് കാറിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 383 ആലുംമൂട് ചെറിയേല സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പർ ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. പിന്നീട് കോവിഡ് പോസിറ്റീവായി കണ്ടെത്തിയ മറ്റ് 3 പേരോടൊപ്പമായിരുന്നു വിമാനയാത്ര. ജൂൺ 18 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 384 നീണ്ടകര സ്വദേശിയായ 33 വയസുളള യുവാവ്. യാത്രാചരിതമില്ല. പുലമൺ ജംഗ്ഷനിൽ ഒരു കട നടത്തുകയായിരുന്നു. ജൂൺ 1 ന് പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനാൽ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 385 കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 30 ന് സൗദി അറേബ്യയിൽ നിന്നും SV 3776 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 40 A) കൊച്ചിയിലെത്തി. വിമാനത്താവളത്തിൽ വച്ചുതന്നെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. തുടർന്ന് സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം സ്ഥിരീകരിച്ച് ഇന്നേ ദിവസം ചികിത്സ ആരംഭിച്ചു. 

P 386 കൊറ്റങ്കര പുനുക്കന്നൂർ സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 25 ന് ആഫ്രിക്കയിൽ നിന്നും ET8934 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 21 A) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 387 അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 30 ന് ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രെസ്സിൽ (കോച്ച് നം. B7, സീറ്റ് നം. 41) തിരുവനന്തപുരത്തും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 388 തൃക്കോവിൽവട്ടം ചെറിയേല ആലുംമൂട് സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 28 ന് ദുബായിൽ നിന്നും IX 1540 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 14 A) തിരുവനന്തപുരത്തും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 389 കൊല്ലം കരിക്കോട് സ്വദേശിയായ 18 വയസുളള യുവാവ്. ജൂണ്‍ 17 ന് മോൾഡോവയിൽ നിന്നും 8Q 6602 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 24 J) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 390 കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശിയായ 28 വയസുളള യുവാവ്. ഇന്ന് രോഗം സ്ഥിരീകരിച്ച ഭാര്യ സഹോദരനായ P 391 നോടൊപ്പം ജൂണ്‍ 27 ന് ഹൈദ്രാബാദിൽ നിന്നും കാർ മാർഗം വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 391 കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശിയായ 43 വയസുളള പുരുഷൻ. ഇന്ന് രോഗം സ്ഥിരീകരിച്ച സഹോദരീ ഭർത്താവായ P 390 നോടൊപ്പം ജൂണ്‍ 27 ന് ഹൈദ്രാബാദിൽ നിന്നും കാർ മാർഗം വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 392 കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ 22 വയസുളള യുവതി. ജൂൺ 30 ന് ദോഹയിൽ നിന്ന് ഗോ എയർ G8 7200 ഫ്ലൈറ്റിൽ (സീറ്റ് നം. 4 B) കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 393 കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശിയായ 56 വയസുളള പുരുഷൻ.  ജൂൺ 30 ന് ദോഹയിൽ നിന്ന് ഗോ എയർ G8 7200 ഫ്ലൈറ്റിൽ (സീറ്റ് നം. 24 D) കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 394 കൊല്ലം കാവനാട് സ്വദേശിയായ 25 വയസുളള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി. സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 395 കൊല്ലം പെരിനാട് പനയം സ്വദേശിയായ 49 വയസുളള പുരുഷൻ. ആഫ്രിക്കയിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

കിഴക്കുംഭാഗം ചന്ത തിങ്കളാഴ്ച മുതൽ തുറക്കും

ചിതറ: കിഴക്കുംഭാഗം മാർക്കറ്റ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ ഏഴ് മണി വരെയാണ് അന്തിച്ചന്ത പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ രാവിലെ ഏഴ് മണി മുതൽ മാർക്കറ്റ് പ്രവർത്തിക്കും. ഇതോടെ കിഴക്കുംഭാഗത്തെ വ്യാപാര മേഖല മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ പീഡനംമൂലം; കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേർ കുറ്റം സമ്മതിച്ചു

കടയ്ക്കൽ: കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം പീഡനം മൂലമാണെന്ന് തെളിഞ്ഞു. പ്രതികളെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പേരെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

അഞ്ചുമാസം മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ ഉത്തരത്തിൽ കുട്ടി തൂങ്ങി നിൽക്കുന്ന നിലയിലാണ് ബന്ധുക്കൾ കണ്ടത്. കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ബോഡി പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം പരിശോധന ഫലം പുറത്തുവന്നപ്പോൾ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. 

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള പീഡന മുറകൾക്ക് കുട്ടി ഇരയായിരുന്നു.പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി കയായിരുന്നു. ബന്ധുക്കളെയും സംശയമുള്ള നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും പോലീസിന് ലഭിച്ചിരുന്നില്ല. കുട്ടിയുടെ അന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരുന്നു .തുടർന്ന് സംശയമുള്ള ഏഴുപേരുടെ ബ്ലഡ് സാമ്പിളുകൾ എടുത്ത് ലാബിലേക്ക് ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞദിവസം ഡിഎൻഎ ഫലം പുറത്തുവന്നപ്പോൾ.അയച്ച മൂന്ന് രക്ത്ത സാബിളുമായി ആന്തരികാവയവങ്ങളിൽ നിന്ന് ലഭിച്ച സാമ്പിൾ മാച്ച് ചെയ്തിരുന്നു. 

തുടർന്ന് സംശയമുള്ള മൂന്നുപേരെ കടയ്ക്കൽ സിഐയുടെ നേതൃത്വത്തിലുള്ള രാജേഷ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാ വാതിരുന്ന പ്രതികൾ, ശാസ്ത്രീയ തെളിവുകൾ പോലീസിന് നിരത്തിയതോടെ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. മുമ്പും നിരവധി തവണ ഇവരെ സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നു. അപ്പോഴെല്ലാം കുറ്റം ഇവർ നിഷേധിച്ചിരുന്നു. മിക്ക ദിവസങ്ങളിലും മാറിമാറി മൂന്നുപേരും കുട്ടിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നു. ഈ മൂന്നു പേരും കുട്ടിയെ പീഡനത്തിനിരയാക്കിയത് പരസ്പരം അറിയില്ല എന്നതാണ് ഇപ്പോൾ വെളിയിൽ വരുന്ന വിവരം. 

സ്കൂളിൽ പോകാത്ത ദിവസങ്ങളിലും വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന അവസരങ്ങളിലും ഒക്കെ കുട്ടിയെ ഇവർ ശാരീരിക പീഡനത്തിന് ഇരയായിരുന്നു . പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മെഡിക്കലും മറ്റു കോവിഡ് പരിശോധനകൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി പീഡനം; മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ

കടയ്ക്കൽ: കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർഥിനി പീഡനത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ചുമാസം മുമ്പാണ് കൂട്ടി വീടിനുള്ളിൽ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും പോലീസിന് പ്രതികളെ കണ്ടെത്താൻ  കഴിഞ്ഞിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ കുട്ടിയെ ശാരീരികമായി പീഡനത്തിനും ഇരയായതായി റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് സംശയമുള്ളവരെ ഡി.എൻ.എ പരിശോധന പോലീസ് നടത്തിയിരുന്നു പരിശോധന പുറത്തുവന്നപ്പോഴാണ് മൂന്നു പേരെ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ.

കടയ്ക്കലിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ പീഡനം മൂലം

കടയ്ക്കൽ: അഞ്ചു മാസം മുമ്പ് കടയ്ക്കലിൽ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു .കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി ആണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കന്യാചർമ്മത്തിന്റെ നാലു ഭാഗങ്ങളിൽ ക്ഷതം സംഭവിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇവിടെ രക്തത്തിൻറെ അംശവും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ജനുവരി ഇരുപത്തിമൂന്നിന് പന്ത്രണ്ടു മണിയോടുകൂടിയാണ് കുട്ടി വീട്ടിലെ കിടപ്പുമുറിയിലെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
റിപ്പോർട്ട്: കലിക

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ നിർമാണ ഉദ്ഘാടനം ഇന്ന് നടന്നു

ഇട്ടിവ: എം എൽ എ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമ്മിക്കുന്ന ഇട്ടിവ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ നിർമാണ ഉദ്ഘാടനം ഇന്ന് നടന്നു. മുക്കട-അണപ്പാട് റോഡിന് 50 ലക്ഷം രൂപയും ചരിപ്പറമ്പ്-അണപ്പാട് റോഡിന് 20 ലക്ഷം രൂപയുമാണ് നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.

കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയിൽ

കുളത്തൂപ്പുഴ: ‌ചണ്ണപ്പേട്ട വില്ലേജിൽ വട്ടപ്പാട് ചതുപ്പിൽ മരുതിവിള പുത്തൻ വീട്ടിൽ അച്യുതൻ മകൻ വെള്ളംകുടി ബാബു എന്ന് വിളിക്കുന്ന 49 വയസ്സുള്ള ബാബു ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. 

അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമ കേസിൽ തൃശ്ശൂർ അതിസുരക്ഷാ ജയിലിൽ നിന്ന ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കൂട്ടാളിയായ കുളത്തൂപ്പുഴ സ്വദേശി ആമക്കുളം ജോയിയുടെ വീട്ടിൽ ടിയാനൊമൊത്ത് താമസിച്ച് വരുന്നതായി കുളത്തൂപ്പുഴ പോലീസ് ഇൻസ്പെക്ടർ ഗിരീഷിന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കുളത്തൂപ്പുഴ എസ്.ഐ. അശോക് കുമാറും സംഘവും വെള്ളം കുടി ബാബുവിനെ പിടികൂടുന്നതിനായി എത്തിയപ്പോൾ പോലീസ് സംഘത്തെ കണ്ട് പ്രതി ഓടുകയായിരുന്നു. 

പോലീസ് സംഘം പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡാൻസാഫ് ടീം നടത്തിയ ചോദ്യം ചെയ്യലിൽ ഏരൂർ, കടക്കൽ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ നടന്ന ഈ അടുത്ത ദിവസങ്ങളിൽ നടന്ന മോഷണങ്ങൾ ഇയാളാണ് ചെയ്തതെന്ന് തെളിയിക്കാനായി. ഏരൂരിലെ വീട്ടിൽ കയറി മോഷ്ടിച്ചതും, കടക്കൽ മെഡിക്കൽ സ്റ്റോറിലെ മോഷണവും, കുളത്തൂപ്പുഴയിലെ ആളില്ലാത്ത വീട്ടിലെ മോഷണ ശ്രമവും ടിയാൻ ചെയ്തതാണെന്ന് സമ്മതിച്ചു. 

കടയ്ക്കലിലെ പെട്രോൾ പമ്പിലെ മോഷണവുമായും ടിയാന് ബന്ധമുള്ളതായി സംശയിക്കുന്നു. കുളത്തൂപ്പുഴ എസ്.ഐ. അശോക് കുമാർ, പോലീസുകാരായ പ്രസാദ് വർ ഗ് ഗീസ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.

ഇന്ന് കൊല്ലം ജില്ലയില്‍ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരുമാണ്. സമ്പർക്ക കേസുകളില്ല. ഇന്ന് ജില്ലയിൽ 39 പേര്‍ക്ക്
രോഗമുക്തി ലഭിച്ചിട്ടുണ്ട്.

P 357 അഞ്ചല്‍ വടമൺ സ്വദേശിയായ 36 വയസുളള യുവാവ്. ജൂണ്‍ 26 ന് ദമാമില്‍ (സൗദി അറോബ്യ) ‍ നിന്നും 6E9052നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍
7A)തിരുവനന്തപുരത്തെത്തി. കരമനയില്‍ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ
ദിവസം തിരുവനന്തപുരത്ത് ചികിത്സക്കായി പ്രവേശിപ്പിച്ചു.

P 358 തലവൂര്‍ സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 29 ന് ദമാമില്‍
നിന്നും 6E9052നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 10F)‍
തിരുവനന്തപുരത്തെത്തി. കരമനയില്‍ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം തിരുവനന്തപുരത്ത് ചികിത്സക്കായി പ്രവേശിപ്പിച്ചു.

P 359 ശുരനാട് സ്വദേശിയായ 48 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 30 ന്
കുവൈറ്റില്‍ നിന്നും ‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി അവിടെ റാപ്പിഡ്
ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തി ചികിത്സ ആരംഭിച്ചു.

P 360 ചിറ്റുമല സ്വദേശിയായ 32 വയസുളള യുവാവ്. ജൂണ്‍ 29 ന് ദമാമില്‍‍
നിന്നും 6E9052നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 7E)‍
തിരുവനന്തപുരത്തെത്തി . സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.സ്രവ പരിശോധന
നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം തിരുവനന്തപുരത്ത് ചികിത്സക്കായി പ്രവേശിപ്പിച്ചു.

P 361 പവിത്രേശ്വരം സ്വദേശിയായ 54 വയസുളള പുരുഷന്‍. ‍ദോഹയില്‍ നിന്നും
എത്തി. ആന്റിബോഡി പോസിറ്റീവായിരുന്നു.സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇന്നേ ദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

P 362 പുനലൂര്‍ ചാലിയക്കര സ്വദേശിയായ 57 വയസുളള പുരുഷന്‍. ദമാമിൽ 
നിന്നും എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

P 363 കൊട്ടാരക്കര വാളകം‍ സ്വദേശിയായ 47 വയസുളള പുരുഷന്‍. ദമാമില്‍
നിന്നും‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.സ്രവ പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ്
ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഐരാണിമുട്ടംഹോമിയോ മെഡിക്കല്‍ കോളേജ് CFLTC- യില്‍ പ്രവേശിപ്പിച്ചു.

P 364 ഈസ്റ്റ് കല്ലട സ്വദേശിയായ 58 വയസുളള പുരുഷന്‍. ദമാമില്‍ നിന്നു
എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തിയതില്‍ ‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും
തുടര്‍ന്ന് ഇന്നേ ദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയും ചെയ്തു.

P 365 ഇടമണ്‍ സ്വദേശിനിയായ33വയസുളള യുവതി‍. ബാംഗ്ലൂരില്‍ നിന്നും
കുടുംബവുമൊത്ത് കാറില്‍ യാത്ര ചെയ്തു ജൂണ്‍ 30 ന് എത്തി ‍ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളില്ലെങ്കിലും
സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു..

P 366 ഇടമണ്‍ സ്വദേശിനിയായ26വയസുളള യുവതി‍. ബാംഗ്ലൂരില്‍ നിന്നും
കുടുംബവുമായി കാറില്‍ യാത്ര ചെയ്തു ജൂണ്‍ 30 ന് എത്തി ‍ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളില്ലെങ്കിലും
സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു..

P 367 അരിനല്ലൂര്‍ സ്വദേശിനിയായ 34 വയസുളള സ്ത്രീ. ഹൈദരാബാദില്‍ നിന്നും
വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര
അരിനല്ലൂരുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ
ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയ ഫലം പോസിറ്റീവ്
ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജില്‍ പ്രവേശിപ്പിച്ചു.

P 368 അരിനല്ലൂര്‍ സ്വദേശിയായ 60 വയസുളള പുരുഷന്‍. ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര അരിനല്ലൂരുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ
ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയ ഫലം പോസിറ്റീവ്
ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജില്‍ പ്രവേശിപ്പിച്ചു.

P 369 അരിനല്ലൂര്‍ സ്വദേശിനിയായ 48 വയസുളള സ്ത്രീ. ഹൈദരാബാദില്‍ നിന്നും
വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര
അരിനല്ലൂരുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ
ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയതിൽ ഫലം പോസിറ്റീവ്
ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍
കോളേജില്‍ പ്രവേശിപ്പിച്ചു.

P 370 അരിനല്ലൂര്‍ സ്വദേശിനിയായ 9 വയസുളള ബാലിക. ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ തേവലക്കര അരിനല്ലൂരുമെത്തി. രോഗ ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയതിൽ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
( P367,P368,P369,P370 എന്നിവർ ബന്ധുക്കളാണ്. (ഫ്ലൈറ്റ് നമ്പർ 6E 6319 -സീറ്റ് നമ്പർ15C,15B,16C,16B)

P 371 കാഞ്ഞാവെളി സ്വദേശിയായ 28 വയസുളള യുവാവ്. ജൂണ്‍ 21 ന് ദുബായിയില്‍‍ നിന്നും എയര്‍ അറോബ്യയില്‍ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 372 ഇളമ്പല്‍ സ്വദേശിയായ 43 വയസുളള പുരുഷന്‍ കുവൈറ്റില്‍ നിന്നും
ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍
കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍
പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 373 പുത്തനമ്പലം‍ സ്വദേശിയായ 32 വയസുളള യുവാവ്. ദുബായില്‍ ‍ നിന്നു ‍
FG 9062 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC
ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 374 തേവലക്കര പാലക്കല്‍ സ്വദേശിയായ 30 വയസുളള പുരുഷന്‍. ജൂണ്‍22 ന്
റിയാദില്‍ നിന്നും 6E 3774നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ J54)കൊച്ചിയിലെത്തി അവിടെ നിന്നും KSRTC ബസ്സില്‍ കൊട്ടാരക്കരയിലും തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു.
രോഗ ലക്ഷണങ്ങളില്ലെങ്കിലും സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 375 തേവലക്കര സ്വദേശിയായ 51 വയസുളള പുരുഷന്‍. ജൂണ്‍19 ന്
ഷാര്‍ജയില്‍നിന്നും G 9408നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍
36B)കൊച്ചിയിലെത്തി അവിടെ നിന്നും KSRTC ബസ്സില്‍ കൊട്ടാരക്കരയിലും
തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ്
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 376 ഓടനാവട്ടം‍ സ്വദേശിയായ 32 വയസുളള പുരുഷന്‍. ജൂണ്‍ 29 ന്
ഖസാക്കിസ്ഥാനില്‍‍ ‍നിന്നും A1 1916, E613 നമ്പര്‍ ഫ്ലൈറ്റുകളില്‍‍
ഡല്‍ഹി, ബാഗ്ലൂര്‍ വഴി കൊച്ചിയിലെത്തി അവിടെ നിന്നും എയര്‍പോര്‍ട്ട്
ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ
ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ്
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 377 ഉമയനല്ലൂര്‍ മൈലാപ്പൂര്‍ സ്വദേശിയായ 52 വയസുളള പുരുഷന്‍. ജൂണ്‍ 26
ന് എത്യോപിയായില്‍‍‍ ‍നിന്നും ET 8934 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ്
നമ്പര്‍16A)‍ കൊച്ചിയിലെത്തി അവിടെ നിന്നും ടൂറിസ്റ്റ് ബസ്സിൽ കൊല്ലത്തും തുടര്‍ന്ന് കാറില്‍ വീട്ടിലുമെത്തി. . ഗൃഹ
നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ
പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 378 കല്ലേലി ഭാഗം സ്വദേശിയായ 42 വയസുളള പുരുഷന്‍. കുവൈറ്റില്‍
‍നിന്നുമെത്തി. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

P 379 അഞ്ചല്‍ സ്വദേശിയായ 31 വയസുളള യുവാവ്‍. ജൂണ്‍ 30 ന് അബുദാബിയില്‍‍‍ നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റിൽ (സീറ്റ് നമ്പര്‍ 28C)‍ എത്തി.
റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയിരുന്നു. കളമശ്ശേരി രാജഗിരി മെന്‍‍സ്
ഹോസ്റ്റലില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നേദിവസം സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചു.

മാതൃകയായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് Dr ആശബാബു

കടയ്ക്കൽ:  കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേ ഗൈനെക്കോളജിസ്റ്റ് യായ Dr ആശ ബാബുവും കുടുംബവുംമാണ് മാതൃകയായത്. ഓൺലൈൻ പഠനത്തിന് ബുദ്ദിമുട്ട് അനുഭവിക്കുന്ന കടയ്ക്കൽ Up സ്കൂളിലെ രണ്ടു കുട്ടികൾക്ക് TV വാങ്ങി നൽകി Dr ആശബാബുവും കുടുംബവും മാതൃകയായത് TV സ്കൂൾ HM നും PTA പ്രസിഡന്റിനും കൈമാറി

യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ ചിതറയിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരണവും മെറിറ്റ് അവാർഡും നൽകി

ചിതറ: യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ ചിതറയിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരണവും മെറിറ്റ് അവാർഡും നൽകി. മുന്നൂറ് വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡും വിതരണം ചെയ്തു. കിഴക്കുഭാഗം, പള്ളിക്കുന്നുംപുറം മേഖലകളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. NK പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. ചിതറ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ചിതറ മുരളി, വാർഡ് മെമ്പർ കുളത്തറ ഷൈജു തുടങ്ങിയവർ പങ്കെടുത്തു.
© all rights reserved
made with Kadakkalnews.com