Responsive Ad Slot

എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

ഫോട്ടോ: എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു.
തൊളിക്കുഴി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിവിധ സ്കൂളുകളിലായി പ്രദേശത്ത് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് വീടുകളിലെത്തി ഉപഹാരങ്ങൾ നൽകി ആദരിച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ, എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, ഗ്രൂപ്പ് പ്രതിനിധികളായ ബി. ഷാജി, എ. അനസ്, രഞ്ജിത്ത്, നദീർ, ഫെൽസക് എന്നിവർ നേതൃത്വം നൽകി.

ബിൻസിയ, ഫാസിദ, റിസ് വാൻ, അനീഷ്, സഫ് വാന ഫാത്തിമ, സ്നേഹ മോൾ, മുഹമ്മദലി അഫ്സൽ, ഹസ്ന നാസർ, ഹരികൃഷ്ണൻ എന്നീ വിദ്യാർഥികളെയാണ് അനുമോദിച്ചത്.

ഇന്ന് കൊല്ലം ജില്ലയില്‍ 9 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9 പേർക്കാണ്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 1 പോസറ്റീവ് കേസ് അന്യ ജില്ലാ ആയതിനാൽ ജില്ലയുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും ആരുംതന്നെ രോഗമുക്തി നേടിയിട്ടില്ല. 

1. തൃക്കോവിൽവട്ടം കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശിയായ 33 വയസുളള യുവാവ്. യു.എ.ഇ യിൽ വച്ച് ജൂൺ 2 ന് കോവിഡ് പോസിറ്റീവായി കണ്ടെത്തി അവിടെ 15 ദിവസം ചികിത്സയിലായിരുന്നു. ജൂൺ 10, 12 തീയതികളിൽ നടത്തിയ ടെസ്റ്റുകളിൽ നെഗറ്റീവായിരുന്നു. ജൂൺ 17 ന് ഡിസ്ചാർജ്ജ് വാങ്ങി 10 ദിവസം യു.എ.ഇ യിൽ തന്നെ ഗൃഹനിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 28 ന് ഷാർജയിൽ നിന്നും G 9445 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : D 11) തിരുവനന്തപുരത്തെത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായി കണ്ടെത്തി. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേ ദിവസം തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

2. കൊല്ലം മൈലാടുംകുന്ന് സ്വദേശിയായ 31 വയസുള്ള യുവാവ്. ജൂണ്‍ 24 ന് ബഹറിനിൽ നിന്നും GS 7276 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 17 A) കോഴിക്കോട്ടും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ ജൂൺ 25 ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

3. കൊല്ലം പളളിമൺ സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 352 ന്റെ മകളും P 351 ന്റെ സഹോദരിയുമാണ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1424 നമ്പർ ഫ്ലൈറ്റിൽ കണ്ണൂരും (സീറ്റ് നം. 16 E) അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

4. കൊല്ലം പളളിമൺ സ്വദേശിയായ 13 വയസുളള ആൺകുുട്ടി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 352 ന്റെ മകനും P 350 ന്റെ സഹോദരനുമാണ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1424 നമ്പർ ഫ്ലൈറ്റിൽ കണ്ണൂരും (സീറ്റ് നം. 17  അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

5. കൊല്ലം പളളിമൺ സ്വദേശിനിയായ 40 വയസുളള യുവതി. ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച P 350 ന്റെയും P 351 ന്റെയും മാതാവാണ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1424 നമ്പർ ഫ്ലൈറ്റിൽ കണ്ണൂരും (സീറ്റ് നം. 16  അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

6. കൊല്ലം വാളത്തുംഗൽ സ്വദേശിയായ 38 വയസുളള യുവാവ്. ജൂണ്‍ 25 ന് ഐവറികോസ്റ്റിൽ നിന്നും ET 8934 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

7. പുനലൂർ പ്ലാച്ചേരി സ്വദേശിനിയായ 38 വയസുളള യുവതി. ജൂണ്‍ 12 ന് ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രെസ്സിൽ (സീറ്റ് നം. 34, കോച്ച് നം. D11) തിരുവനന്തപുരത്തും അവിടെ നിന്ന് KSRTC ബസിലും തുടർന്ന് ആംബുലൻസിലുമായി വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

8. ക്ലാപ്പന സ്വദേശിനിയായ 13 വയസുളള പെൺകുട്ടി. ജൂണ്‍ 20 ന് ഹരിയാനയിൽ നിന്നും 6E6193 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം 11 കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

9. കുളത്തൂപ്പുഴ സ്വദേശിനിയായ 28 വയസുളള യുവതി. ജൂണ്‍ 30 ന് ഒമാനിൽ നിന്നും കൊച്ചിയിൽ വിമാനത്തിലെത്തി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം കൊല്ലം പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കൊണ്ടോടി റോഡിൽ രാത്രിയിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.

കടയ്ക്കൽ: കൊണ്ടോടി റോഡിൽ രാത്രിയിൽ മാലിന്യങ്ങൾ തള്ളുന്നത്  പതിവാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കോഴി വേസ്റ്റ്, അറവ് മാലിന്യം തുടങ്ങി സകലതും രാത്രിയുടെ മറവിൽ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയാണിവിടെ. പാങ്ങലുകാട് - തുളസിമുക്ക് റോഡിൽ മിക്ക ഇടവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥ യിൽ ആണ്. അത്‌കൊണ്ട് വരുന്ന വാഹനങ്ങൾ  ഇഴഞ്ഞു നീങ്ങുന്നത് സാധാരണ ആണ്. ഇതിനിടയിൽ ആണ് നാട്ടുകാരുടെ  കണ്ണിൽപ്പെടാതെ ചാക്കിൽ കെട്ടിയ മാലിന്യം റോഡിലേക്ക് വലിച്ചിട്ടു കടന്നു കളയുന്നത്.

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ വാഹന മോഷണം; ചിതറ സ്വദേശി ഉൾപ്പടെ പിടിയിൽ

കടയ്ക്കൽ:  തിരുവനന്തപുരം കൊല്ലം ജില്ലകളിലെ പ്രമുഖ വാഹന മോഷ്ടാക്കൽ പാങ്ങോട് പോലീസിൻ്റെ പിടിയിൽ കടയ്ക്കൽ ചിതറ സ്വദേശി മുഹമ്മദ് ഷാൻ (18) നെടുമങ്ങാട് പത്താം കല്ല് സ്വദേശി അനന്തൻ എന്നിവരാണ് പിടിയിലായത്. 

ഒരാഴ്ച്ച മുമ്പ് കല്ലറ ഗോകുലം ഹോസ്പിറ്റലിന് മുന്നിൽ നിന്നും ഒരു മോട്ടോർ ബൈക്ക് മോഷണം പോയിരുന്നു.ഇതിൻ്റെ സി.സിടിവി ദൃശ്യം പോലീസ് പുറത്ത് വിട്ടു.ഇതിനെ തുടർന്ന് മോഷ്ടിച്ച ബൈക്ക് വെഞ്ഞാറമൂട് പെടോൾ പമ്പിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . 

അതേ ദിവസം നെയ്യാറ്റിൻക്കരയിലെ ബസ് സ്റ്റാൻഡിന് സമീപം നിറുത്തി ഇട്ടിരുന്ന ഒരു കാർ മോഷണം പോയി. ആ കാറുമായി സംഘം നെടുമങ്ങാട് വെഞ്ഞാറമൂട്ടിൽ ബസ് സ്റ്റോപ്പിൽ നിന്ന ഒരു സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു. തുടർന്ന് നാട്ടുക്കാർ ഓടിച്ചപ്പോൾ കാർ ഉപേക്ഷിച്ച് ഇവർ ഓടി പോയി. കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലറ ജംഗ്ഷനിൽ വച് പോലീസിന് വാഹന പരിശോധനക്കിടെ സംശയം തോന്നി ബൈക്കിൽ വന്ന ഇവരെ കൈ കാണിച്ച് നിറുത്തി. രേഖകൾ ചോദിച്ചു. എന്നാൽ ഒന്നും ഇല്ല എന്നും പരസ്പര വിരുദ്ധമായി പറഞ്ഞതുമാണ് പോലീസിന് സംശയം തോന്നിയത്. 

തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാതതിൽ നിന്നു ഇവർ സ്ഥിരം കുറ്റവാളികളാണന്നു പോലീസിന് മനസിലായി. മറ്റ് ജില്ലകളിലും ഇവരുടെ പേരിൽ വാഹന മോഷണത്തിന് കേസുകളുണ്ട്. ബൈക്ക്, കാർ, ഓട്ടോ, എന്നിവ മോഷ്ടിച്ച് ആ വാഹനവുമായി കടകളും, വീടുകളും, ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികളും മോഷ്ടിക്കും. ഈ വാഹനങ്ങൾ ഉപയോഗിച്ച് കഞ്ചാവ് മറ്റ് ലഹരി വസ്തുകൾ കടത്തുകയും വില്ക്കുകയും ചെയ്തു വരവെയാണ് ഇവർ പിടിയിലായതെന്ന്. ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. ഇവരേ നേരെത്തെ ജുവനൈൽ ആക്ട് പ്രകാരം അറസ്റ്റ ചെയ്തിട്ടുണ്ട്.

ഇവർ ദുർഗുണ പരിഹാര പാഠശാലയിൽ വച്ചണ് സുഹൃത്തകൾ ആക്കുന്നത്. ബാലരാമപുരം നെയ്യാറ്റിൻകര, പൂവ്വാർ വിഴിഞ്ഞം നെടുമങ്ങാട്, കടയ്ക്കൽ എന്നീ സ്ഥലങ്ങളിൽ നിരവധി കേസുകൾ ഇവർക്ക് ഉണ്ട്. മോഷ്ടാകളെ അമർച്ച ചെയ്യുന്നതിന് പ്രത്യേക സ്ക്വാഡും രൂപികരിച്ചിട്ടുണ്ടെന്നും.കോവിഡിന്റെ പശ്ചാത്തലത്തിൽ ജാമ്യം ലഭിച്ച് പുറത്ത് വന്നവരെല്ലാം പോലീസ് നിരീക്ഷണത്തിലാണന്നും ഡിവൈഎസ്പി പറഞ്ഞു.
റിപ്പോർട്ട്: കലിക 

എസ്എസ്എൽസി പരീക്ഷയിൽ മാ‍ർക്ക് കുറഞ്ഞു: ചിതറയിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചിതറ: ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. 

തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികൾക്ക് കൂടുതൽ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എപ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടർന്നുണ്ടായമാനസിക സംഘർഷമാണ് കുട്ടിയെ ആത്മഹത്യാ ശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്. കുട്ടി ഏലി വിഷം ആണ് എടുത്തു കഴിച്ചത് എന്നാണ് പ്രാഥമികമായും ലഭിക്കുന്ന വിവരം.കുട്ടിയുടെ ആരോഗ്യനില പൂർണ്ണമായും ത്യപ്ത്തികരമാണ്. റിപ്പോർട്ട്: കലിക

വാർത്തയായതിനു പിന്നാലെ ശാന്തക്കു കിട്ടേണ്ട ആയിരം രൂപ ബാങ്ക് അധികൃതർ കൈമാറി

ചിതറ: വാർത്തയായതിനു പിന്നാലെ ശാന്തക്കു കിട്ടേണ്ട ആയിരം രൂപ ബാങ്ക് അധികൃതർ കൈമാറി. കഴിഞ്ഞ ദിവസം ബാങ്കിലെത്തി തിരക്കിയപ്പോഴും കയ്യ്പറ്റിയതായി പറഞ്ഞ പണം തനിക്ക് തന്നെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ അമ്മ.

ഇന്ന് കൊല്ലം ജില്ലയില്‍ 3 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3 പേർക്കാണ്. 2 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ 21 പേർ രോഗമുക്തി നേടി.

P 346 ഉമ്മന്നൂർ വിളങ്ങര സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 16 ന് ഡൽഹിയിൽ നിന്നും AI 512 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 16 D) തിരുവനന്തപുരത്തും അവിടെ നിന്ന് എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

P 347 വെളിയം പഞ്ചായത്തിൽ പടിഞ്ഞാറേ വെളിയം സ്വദേശിയായ 65 വയസുള്ള പുരുഷന്‍. ജൂണ്‍ 29 ന് സൗദി അറേബ്യയിൽ നിന്നും ഇന്റിഗോ 6E 9345 നമ്പര്‍ ഫ്ലൈറ്റിൽ കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ ഫലം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേ ദിവസം കോഴിക്കോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സ ആരംഭിച്ചു.

P 348 കുണ്ടറ സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 28 ന് കസാഖിസ്ഥാനിൽ നിന്നും AI JI 1916 നമ്പർ ഫ്ലൈറ്റിൽ ഡൽഹിയിലും അവിടെ നിന്നും AI JI 1174 നമ്പർ ഫ്ലൈറ്റിൽ ബാംഗ്ലൂരും തുടർന്ന് അവിടെ നിന്ന് ജൂണ്‍ 29 ന് ഇന്റിഗോ 6E 379 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 37 സി) തിരുവനന്തപുരത്തുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്നും ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് സ്രവപരിശോധന നടത്തി നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നേ ദിവസം തിരുവനന്തപുരം ഐരാണിമുട്ടം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു.

ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ചടയമംഗലം: ചടയമംഗലത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പോരേടം, ചെറുകുന്നം, അഞ്ജിത ഭവനിൽ അപ്പു മകൻ 21 വയസ്സുള്ള കുക്കു എന്ന് വിളിക്കുന്ന ജ്യോതിഷ് ആണ് പോലീസിന്റെ പിടിയിലായത്. ചടയമംഗലം എസ്.ഐ. ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്.

ഡോക്ടേഴ്സ് ദിനം; കടയ്ക്കൽ ഫയർഫോഴ്സ് ഡോക്ടർ മാരെ ആദരിച്ചു

കടയ്ക്കൽ: ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം. ഇതിന്റെ ഭാഗമായി കടയ്ക്കൽ ഫയർഫോഴ്സ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേ ഡോക്ടർമാരെ ആദരിച്ചു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേ സൂപ്രണ്ട് Dr. രാജ് ഗഫൂർ നെയും മറ്റ് ഡോക്ടർ മാരേയും മാണ് ആദരിച്ചത്.

ചിതറ സർവീസ് സഹകരണ ബാങ്കിൽ ശാന്തക്കു വന്ന ആയിരം രൂപ മറ്റാരോ കൈവശപ്പെടുത്തിയതായി പരാതി

ചിതറ: ചിതറ സർവീസ് സഹകരണ ബാങ്കിൽ ശാന്തക്കു വന്ന ആയിരം രൂപ ആരു തട്ടിയെടുത്തു. സർക്കാരിന്റെ യാതൊരുവിധ പെൻഷനും ലഭിക്കാത്തവർക്ക് സർക്കാർ ഏർപ്പെടുത്തിയ 1000 രൂപ വ്യാജ ഒപ്പിട്ട് മറ്റാരോ കൈവശപ്പെടുത്തിയതായി പരാതി. 

ഐരക്കുഴി തുണ്ടുവിള വീട്ടിൽ ശാന്തയും കുടുംബാവുമാണ് പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. പത്തുവർഷംമുമ്പ് ഭർത്താവും മരണപ്പെട്ടതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ശാന്ത സർക്കാരിന്റെ യാതൊരുവിധ പെൻഷൻ ആനുകൂല്യവും പറ്റുനില്ല. സർക്കാരിന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവർക്ക് സർക്കാർ ഏർപ്പെടുത്തിയ 1000 രൂപയ്ക്ക് ഇവർ അർഹയാ ണെന്ന് കണ്ടതിനെത്തുടർന്ന് ഐരകുഴിയിലെ റേഷൻകട ഇവരുടെ പേര് നൽകിയിരുന്നു. സർക്കാർ അനുവതിച്ചു നൽകിയ ലിസ്റ്റിൽ ഇവരുടെ പേര് ഉൾപ്പെടുകയും ചെയ്തു. 

സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിക്കുന്നതിനുവേണ്ടി ഇവരുടെ ബന്ധുക്കൾ ഐയിര കുഴിയിലെ റേഷൻ വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ ഇവർക്ക് ചിതറ സർവീസ് സഹകരണ ബാങ്ക് മുഖാന്തരമാണ് ആയിരം രൂപ ലഭിക്കുന്നത് എന്നറിഞ്ഞു. തുടർന്ന് ശാന്തിയുടെ സഹോദരനും മകളും ചിതറ സർവീസ് സഹകരണ ബാങ്കു മായി ബന്ധപ്പെട്ടു. ആദ്യം ഇവരോട് ബാങ്ക് അധികൃതർ പറഞ്ഞത് പോസ്റ്റ് ഓഫീസ് മുഖാന്തരം ആണ് പൈസ ലഭിക്കുന്നതെന്നാണ് .തുടർന്ന് ഇവർ പോസ്റ്റ് ഓഫീസിൽ ബന്ധപ്പെട്ടു എന്നാൽ പോസ്റ്റ് ഓഫീസിൽ ഇങ്ങനെ ഒരു അറിയിപില്ലാ എന്നിവരെ അറിയിച്ചു. 

തുടർന്ന് വീണ്ടും ഇവർ ചിതറ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു. പൈസ ബാങ്ക് മുഖാന്തരംമാണ് നൽകുന്നതെന്നും, പൈസ വരുമ്പോൾ വീട്ടിൽ എത്തിച്ചു നൽകുമെന്നു ബാങ്ക് അധികൃതർ ഇവരോട് പറഞ്ഞതായി ശാന്തിയുടെ ബന്ധുക്കൾ പറയുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് സർക്കാർ അനുവദിച്ച ആയിരം രൂപ ലഭിച്ചില്ല .തുടർന്ന് കഴിഞ്ഞ ദിവസം ശാന്തയുടെ സഹോദരൻ മുരളിയും മകൾ പ്രിയയും ചിതറ സർവീസ് സഹകരണ ബാങ്കിൽ അന്വേഷിച്ചു. എന്നാൽ ഇവർ പണം കൈപ്പറ്റിയതായി ബാങ്ക് രേഖകളിൽ കണ്ടെത്തി. എസ് എന്നും മാത്രം എഴുതിയാണ് ശാന്ത ഒപ്പിടുന്നത്. 

എന്നാൽ ഇവർ കൈപ്പറ്റിയതായി പറയുന്ന രേഖകളിൽ ശാന്ത എന്ന് ഇംഗ്ലീഷിൽ എഴുതിയാണ് ഒപ്പിട്ടിരിക്കുന്നത്. റേഷൻ കാർഡ് നമ്പർ ഇവരുടേതാണ്. എന്നാൽ ആധാർ നമ്പർ മറ്റാരുടേതോ ആണ്. അക്കൗണ്ട് നമ്പറും ഇവരുടെ തല്ല . ഇവർ പണം കൈപ്പറ്റിയതായി ആണ് ബാങ്ക് അധികൃതർ ഇവരുടെ ബന്ധുക്കളെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ബോർഡ് അംഗം താജുദ്ദീനോട് അന്വേഷിക്കാൻ ബാങ്ക് അധികൃതർ പറഞ്ഞു. 

എന്നാൽ താജുദ്ദീനുമായി ഇവരുടെ ബന്ധുക്കൾ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ. പൈസ ഇവർക്ക് നൽകിയതായാണ് താജുദ്ദീൻ ഇവരോട് പറഞ്ഞത്. എന്നാൽ ഈപണം ശാന്തയ്ക്ക് ലഭിച്ചിട്ടില്ല. ശാന്ത ഒപ്പിട്ടു നൽകിയിട്ടുമില്ല. ശാന്തയുടെ അക്കൗണ്ട് നമ്പരു ശാന്തയുടെ ആധാർ നമ്പരും അല്ല ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പണം ആരു തട്ടിയെടുത്തു. ബാങ്ക് അധികൃതർ തന്നെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായാണ് ആരോപണം. 

സമാനമായ നിരവധി തിരുമറികൾ നടന്നിട്ടുണ്ടെന്നും, പെൻഷൻ നൽകിയതിൽ പോലും വ്യാപകമായ തിരുമറി നടന്നിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. എൽ ഡി എഫ് ഭരിക്കുന്ന ചിതറ സർവീസ് സഹകരണ ബാങ്കിനെ കുറിച്ചാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. ശാന്തയ്ക്ക് പണം നൽകിയെന്ന് ബാങ്ക് അധികൃതർ പറയുന്നു. എന്നാൽ സർക്കാർ അനുവദിച്ച ആയിരം രൂപ ധനസഹായം ശാന്തയ്ക്ക് ലഭിച്ചിട്ടില്ല. ബാങ്കു രേഖകളിൽ ശാന്ത ഒപ്പിട്ടതായി കാണിച്ചിട്ടുണ്ട്. 

എന്നാൽ ആ ഓപ്പ് ശാന്തയുടെതല്ല റേഷൻ കാർഡ് നമ്പർ ശാന്തിയുടെ താണ്. എന്നാൽ ആധാർ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും ശാന്തയുടെതല്ല. സർക്കാർ ശാന്തയ്ക്ക് ധനസഹായമായി അനുവദിച്ച ആയിരം രൂപ ചിതറ സർവീസ് സഹകരണ ബാങ്കിൽ നിന്നും എങ്ങോട്ടുപോയി. ആരു കൈപ്പറ്റി. ആരുടെ അക്കൗണ്ടിലേക്ക് പോയി. അവശയായി ഒറ്റയ്ക്കു താമസിക്കുന്ന ശാന്ത എന്ന മധ്യവയസ്കയ്ക്ക് ധനസഹായമായി ലഭിച്ച ആയിരം രൂപ ആരാണ് തട്ടിയെടുത്തത്. ഇതിനെല്ലാ ചിതറ സർവീസ് സഹകരണ ബാങ്ക് ഉത്തരം നൽക്കണം.
റിപ്പോർട്ട്: കലിക

ഇട്ടിവ പഞ്ചായത്തിൽ മണ്ണൂർ വാർഡിൽ 25 കുട്ടികൾക്കു പഠന കിറ്റ് വിതരണം ചെയ്തു

മണ്ണൂർ: സിപിഐ - ഐ.ഐ.ഫ് നേതൃത്വത്തിൽ ഇട്ടിവ പഞ്ചായത്തിൽ 2000 കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി മണ്ണൂർ വാർഡിൽ 25 കുട്ടികൾക്കു പഠന കിറ്റ് വിതരണം ചെയ്തു. ബഹു.ജെ സി അനിൽ ഉദ്ഘാടനം ചെയിതു. ശ്രീ.രാമാനുജൻ പിള്ള, ശ്രീ.പ്രിജിലാൽ,ശ്രീ.അഡ്വ.അനിൽ കുമാർ, ശ്രീ.പ്രകാശ്, ശ്രീ.ഷാജി മണ്ണൂർ , ശ്രീ.മനോജ് കുഞ്ഞപ്പൻ, ശ്രീ.ജസ്റ്റിൻ കെ പ്രകാശ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ

ഇന്ന് കൊല്ലം ജില്ലയില്‍ 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 12 പേർക്കാണ്.  9 പേര്‍  വിദേശത്ത് നിന്നെത്തിയവരും 3 പേർ മുംബൈയിൽ  നിന്നും എത്തിയവരുമാണ്.  സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല.  ഇന്ന് ജില്ലയില്‍ നിന്നും  ആരുംതന്നെ രോഗമുക്തി നേടിയിട്ടില്ല.

P 334  ചാത്തന്നൂർ കാരംകോട് സ്വദേശിയായ 40 വയസുളള പുരുഷൻ.  ജൂണ്‍ 18 ന് മസ്ക്കറ്റിൽ നിന്നും   IX 1554 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 6 C)   തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.   

P 335  പളളിമൺ സ്വദേശിയായ 38  വയസുള്ള പുരുഷന്‍.  ജൂണ്‍ 19 ന് ഒമാനിൽ നിന്നും OV 1424 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 17 E)    കണ്ണൂരും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ ജൂൺ 20 ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.     
  
P 336  ഓടനാവട്ടം മുട്ടറ സ്വദേശിയായ 34 വയസുളള പുരുഷൻ.  ജൂണ്‍ 25 ന് ആഫ്രിക്കയിൽ നിന്നും ET 8934 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 25 A )  കൊച്ചിയിലും തുടർന്ന് അവിടെ നിന്ന് എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു.      സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    

P 337  തൃക്കരുവ സ്വദേശിയായ 34 വയസുളള യുവാവ്.  ജൂണ്‍ 15 ന് കുവൈറ്റിൽ നിന്നും G8 7090 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 D) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി. ആദ്യം സ്ഥാപനനിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.     

P 338  ഇളമാട് സ്വദേശിയായ 37 വയസുളള പുരുഷൻ .  ജൂണ്‍ 25 ന് സൗദി അറേബ്യയിൽ നിന്നും SG 9204 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : C 29)  കോഴിക്കോട്ടും  അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.     

P 339  ഉമയനല്ലൂർ പേരയം സ്വദേശിയായ 46 വയസുളള പുരുഷൻ.  ജൂൺ 26 ന് എത്യോപ്യയിൽ നിന്നും ET 8934 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 340  പുനലൂർ ഉറുകുന്ന് സ്വദേശിയായ 47 വയസുളള പുരുഷൻ. 27.06.2020 ന് കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ (P 307) പിതാവാണ്.  ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച കുടുംബാംഗങ്ങൾ തന്നെയായ P 342, P 343 ഉൾപ്പെടെ ഇവർ 4 പേരും ജൂണ്‍ 14 ന് മുംബൈയിൽ നിന്നും ലോകമാന്യ തിലക് ട്രെയിനിൽ ഒരുമിച്ച് കൊല്ലത്തെത്തിയവരാണ് (കോച്ച് B5).  കൊല്ലത്തും നിന്നും ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

P 341  കൊല്ലം മങ്ങാട് സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും G8 7090 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. : 21 A)  കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 342  പുനലൂർ ഉറുകുന്ന് സ്വദേശിനിയായ 43 വയസുളള യുവതി.  27.06.2020 ന് കോവിഡ് സ്ഥിരീകരിച്ച P 307 ഉം ഇന്ന് രോഗം സ്ഥിരീകരിച്ച P 340,  P 343, എന്നിവരും ഒരേ കുടുംബാംഗങ്ങൾ തന്നെയാണ്.  ജൂണ്‍ 14 ന്  മേൽ പറഞ്ഞ 4 പേരും  മുംബൈയിൽ നിന്നും ലോകമാന്യ തിലക് ട്രെയിനിൽ (കോച്ച് B5)  കൊല്ലത്തും അവിടെ നിന്നും ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

P 343  പുനലൂർ ഉറുകുന്ന് സ്വദേശിനിയായ 17 വയസുളള പെൺകുട്ടി.  27.06.2020 ന് കോവിഡ് സ്ഥിരീകരിച്ച P 307 ഉം ഇന്ന് രോഗം സ്ഥിരീകരിച്ച P 340,  P 342 എന്നിവർ ഒരേ കുടുംബാംഗങ്ങളാണ്.  ജൂണ്‍ 14 ന്  മേൽ പറഞ്ഞ 4 പേരും  മുംബൈയി

ൽ നിന്നും ലോകമാന്യ തിലക് ട്രെയിനിൽ (കോച്ച് B5)  കൊല്ലത്തും അവിടെ നിന്നും ടാക്സിയിൽ ഉറുകുന്നിലെ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെ ങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

P 344  ചവറ കുളങ്ങരഭാഗം സ്വദേശിയായ 52 വയസുളള പുരുഷൻ.  ജൂണ്‍ 13 ന് ദോഹയിൽ നിന്നും IX 1576 (സീറ്റ് നം. : 24 A)  നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി. തുടർന്ന് ടാക്സിയിൽ വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

P 345  പുത്തയം കരുകോൺ സ്വദേശിയായ 34 വയസുളള യുവാവ്.  ജൂണ്‍ 26 ന് കുവൈറ്റിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരത്തെത്തി.  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനാൽ ഇന്നേ ദിവസം അവിടെ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു.
© all rights reserved
made with Kadakkalnews.com