Responsive Ad Slot

Slider

ഉല്ലാസയാത്രാ ബസ് തകരാർ; കെഎസ്ആർടിസി ഡ്രൈവർ സസ്പെൻഡ് ചെയ്ത നടപടി വിവാദത്തിൽ

പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസ് തകരാറിലായത് വിവാദമാകുന്നു. 38 യാത്രക്കാരുമായി കാടിനുള്ളിൽ നിർത്തിയ ബസിന്റെ സംഭവത്തിൽ
ചടയമംഗലം: ചടയമംഗലം ഡ്രൈവറും വാളകം സ്വദേശിയുമായ അജിയെ ആണ് കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത്. 38 യാത്രക്കാരും കുട്ടികളുമായി ഗവിയിലേക്ക് തിരിച്ച് ഉല്ലാസയാത്ര സംഘത്തിന്റെ വാഹനം കാടിനുള്ളിൽ വച്ച് ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. രാവിലെ 11 20ന് സംഭവിച്ച സംഭവം അപ്പോൾ തന്നെ ഡ്രൈവറും കണ്ടക്ടറും പത്തനംതിട്ട ഡിപ്പോ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പത്തനംതിട്ട ഡിപ്പോയിൽ നിന്നും നാല് മണിക്കൂറുകൾക്ക് ശേഷമാണ് പകരം സംവിധാനം ഒരുക്കുന്നത്.

യാത്രക്കാരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നതും പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോലും അവസരം ഇല്ലാത്തതും കൊടുംകാടും ഒക്കെ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയും ആ വിവരം ഓൺലൈൻ മാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവരികയും പിന്നീട് കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയും ആയിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്നും മണിക്കൂറുകൾക്കു ശേഷം വാഹനം എത്തിയെങ്കിലും അതും കേടാവുകയായിരുന്നു. അതും യാത്രക്കാരെ ചൊടിപ്പിച്ചു. എന്നാൽ വളരെ വിചിത്രമായ ഒരു തീരുമാനമാണ് കെഎസ്ആർടിസി അധികൃതർ ഇക്കാര്യത്തിൽ എടുത്തത്.

ദീർഘദൂര സർവീസുകൾക്കും ഉല്ലാസ യാത്രകൾക്കും കെഎസ്ആർടിസി മികച്ച ഡ്രൈവർമാരെയും കണ്ടക്ടർ മാരെയും തിരഞ്ഞെടുക്കുന്നത്. എന്നാൽ ബസ്സിന്റെ കേടുപാടുകൾ ചെക്ക് ചെയ്യേണ്ടതും പരിശോധിക്കേണ്ടതും മെക്കാനിക്കൽ വിഭാഗം ആണെന്ന് ഇരിക്കെ നല്ല സർവീസും എക്സ്പീരിയൻസ് ഉള്ള ചടയമംഗലം ഡിപ്പോയിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധർഹമായി തീരുകയാണ്. കെഎസ്ആർടിസിയുടെ പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള വീഴ്ച മറക്കുവാൻ ചടയമംഗലത്തെ ഡ്രൈവറെ ബലിയാടാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് കോടതി നടപടികൾ നാളെ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com