പുനലൂർ: ലോക്സഭ തിരഞ്ഞുടുപ്പിന്റെ മുന്നോടിയായി തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ കേന്ദ്രസേനയുടെ നേതൃത്വത്തിൽ വാഹന പരിശോധനകൾ കർശനമാക്കി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങളെയാണ് പരിശോധനകൾക്ക് വിധേയമാക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേക്കും കണക്കിൽപ്പെടാത്ത പണവും ലഹരി വസ്തുക്കളും മറ്റും കടത്തുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന.
കെ.എസ്.ആർ.ടി.സി ബസ്, ചരക്ക് ലോറി, കാർ, ജിപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് പുറമെ ഇരുചക്ര വാഹനങ്ങളും പരിശോധിച്ച് വരികയാണ്. കേന്ദ്ര സേനക്ക് പുറമെ കേരള പൊലീസും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നെടുത്ത തീരുമാനത്തെ തുടർന്നാണ് തമിഴ്നാട് അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ