Responsive Ad Slot

Slider

പൊലീസിനോട് പ്രതിഷേധിച്ച്‌ നൈറ്റി ധരിച്ച യഹിയാക്ക, സോഷ്യല്‍ മീഡിയയില്‍ വീണ്ടുമെത്തി കടയ്ക്കലെ ചായക്കട

കടയ്ക്കൽ: 10 രൂപക്ക് ഊണ്‍ വിളമ്ബി നാടിന്റെ വിശപ്പു മാറ്റിയ കടക്കലിന്റെ മാക്‌സി മാമ എന്ന യഹിയക്ക വാര്‍ധക്യത്തില്‍ അയല്‍ വീട്ടിലെ കാര്‍ഷെഡ് വീടാക്കി കഴി
കടയ്ക്കൽ: 10 രൂപക്ക് ഊണ്‍ വിളമ്ബി നാടിന്റെ വിശപ്പു മാറ്റിയ കടക്കലിന്റെ മാക്‌സി മാമ എന്ന യഹിയക്ക വാര്‍ധക്യത്തില്‍ അയല്‍ വീട്ടിലെ കാര്‍ഷെഡ് വീടാക്കി കഴിഞ്ഞുകൂടുന്നു. ഭാര്യ രണ്ട് വര്‍ഷം മുമ്ബ് മരണപ്പെട്ടതിനു ശേഷം തനിച്ചായ ഇദ്ദേഹത്തിന് വിവാഹം ചെയ്തയച്ച രണ്ട് പെണ്‍മക്കളാണുള്ളത്. അവരെ പ്രയാസപ്പെടുത്തേണ്ടെന്നു പറഞ്ഞാണ് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലെ കാര്‍ ഷെഡിന്റെ മൂലയില്‍ താമസിക്കുന്നത്. 

 ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിയാണ് കൊല്ലത്തു കടയ്ക്കല്‍ മുക്കുന്നം സ്വദേശിയായ യഹിയ. സ്ത്രീകളുടെ മാക്‌സിയാണ് യഹിയയുടെ വസ്ത്രം. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ ഇന്‍സ്‌പെകര്‍ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിക്കില്ലെന്ന തീരുമാനത്തില്‍ യഹിയ മാക്‌സി ധരിക്കാന്‍ തുടങ്ങിയത്. വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. 

ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി. ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി.

ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com