കുമ്മിൾ: ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. മുക്കുന്നം കല്ലുതേരി എഎസ്എസ് മൻസിലിൽ സുഹൈൽ(20) നെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡേറ്റാ എൻട്രി ഓപ്പറേറ്ററായി പ്രമുഖ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. കോവിഡ് ആയത് കൊണ്ട് വീട്ടിൽ ഇരുന്ന് ജോലി ചെയ്താൽ മതിയന്നറിയിച്ചു സുഹൈൽ സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തു. 28000 രൂപ ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ഉദ്യോഗാർത്ഥികൾ ഫോണിൽ സുഹൈലുമായി ബന്ധപ്പെട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റായി 2000 രൂപ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ വഴി സുഹൈൽ കൈപ്പറ്റി. 2 മാസം ജോലി ചെയ്തെങ്കിലും ആർക്കും ശമ്പളം കിട്ടിയില്ല. തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകി. അന്വോഷണത്തിൽ 90പേരിൽ നിന്നും ഇയാൾ പണം വാങ്ങിയതായി കണ്ടെത്തി. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ