കിളിമാനൂർ: തട്ടത്തുമലയിൽ ഭാര്യ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ അബ്ദുൽ സലാം (52) ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അബ്ദുൾ സലാം എന്നയാളും ഇയാളുടെ ഭാര്യയും തമ്മിൽ ദാമ്പത്യ കാരണങ്ങൾ സംബന്ധിച്ച് കൊട്ടാരക്കര കുടുംബകോടതിയിൽ കേസ് നടന്നു വരുകയായിരുന്നു . കേസിലെ വിധി അനുകൂലമാക്കാൻ അബ്ദുൽസലാം തൻ്റെ പേരിലുള്ള വസ്തുക്കൾ സഹോദരന്മാരുടെ പേരിലും കൂട്ടുകാരന്റെ പേരിലും മാറ്റിയിരുന്നു. ഇതിനെതിരെ ഇയാളുടെ ഭാര്യ 23-2-.2021 ന് കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിനായി അബ്ദുൽ സലാമിൻ്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഇയാളുടെ ഭാര്യാ പിതാവും മകനും കോടതി സ്റ്റാഫും ചേർന്ന് തട്ടത്തുമലയിൽ
കാറിലെത്തി പാറക്കട എന്ന സ്ഥലത്ത് ഭാര്യാ പിതാവും മകനും ഇറങ്ങിനിന്ന സമയം സ്റ്റേ ഓർഡർ കിട്ടി ഭാര്യ പിതാവ് അബ്ദുൽ സലാമിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയതറിഞ്ഞ് ഇവരെ പിന്തുടർന്ന് കാറിലെത്തി ഭാര്യ പിതാവിനേയും മകനേയും കണ്ട് ഇവർ നിന്ന ഭാഗത്തേക്ക് തന്റെ വാഹനത്തിന്റെ വേഗത കൂട്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഭാര്യാപിതാവ് ഹോസ്പിറ്റലിൽ പോകുംവഴി മരണപ്പെട്ടു. മകൻ ഗുരുതരാവസ്ഥയിൽ ഗോകുലം
ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി. മധുവിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഗോപകുമാറിൻറ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ് എസ്, എസ്.ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽ ഖാദർ, ജിഎസ് ഐ ഷാജി, റാഫി, സുരേഷ്, എ.എസ് ഐ ഷജിം, സി.പി ഒ, സജിത്ത്,സി .പി .ഒ .മണിലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാറിലെത്തി പാറക്കട എന്ന സ്ഥലത്ത് ഭാര്യാ പിതാവും മകനും ഇറങ്ങിനിന്ന സമയം സ്റ്റേ ഓർഡർ കിട്ടി ഭാര്യ പിതാവ് അബ്ദുൽ സലാമിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയതറിഞ്ഞ് ഇവരെ പിന്തുടർന്ന് കാറിലെത്തി ഭാര്യ പിതാവിനേയും മകനേയും കണ്ട് ഇവർ നിന്ന ഭാഗത്തേക്ക് തന്റെ വാഹനത്തിന്റെ വേഗത കൂട്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഭാര്യാപിതാവ് ഹോസ്പിറ്റലിൽ പോകുംവഴി മരണപ്പെട്ടു. മകൻ ഗുരുതരാവസ്ഥയിൽ ഗോകുലം
ഹോസ്പിറ്റലിൽ ചികിത്സയിലാണ്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി. മധുവിൻ്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഗോപകുമാറിൻറ മേൽനോട്ടത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ് എസ്, എസ്.ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽ ഖാദർ, ജിഎസ് ഐ ഷാജി, റാഫി, സുരേഷ്, എ.എസ് ഐ ഷജിം, സി.പി ഒ, സജിത്ത്,സി .പി .ഒ .മണിലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ