കുളത്തൂപ്പുഴ : പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷൻ ലിമിറ്റിലെ 13 വയസുകാരിയെ പീഢിപ്പിച്ച കേസിലെ പ്രതിയായ തൃശ്ശൂർ എടക്കഴിയൂർ, കറുത്താറൻ വീട്ടിൽ മുഹമ്മദ് മകൻ 27 വയസുള്ള കെ.എം.ബാദുഷയെ കുളത്തൂപ്പുഴ സ്റ്റേഷനിൽ പരിധിയിൽ നിന്നും പിടികൂടിയിരുന്നു. പിടികൂടിയ ശേഷം സ്റ്റേഷനിൽ കൊണ്ട് വന്ന പ്രതി കുളത്തൂപ്പുഴ സ്റ്റേഷനിൽ നിന്നും ഓടിപ്പോയിരുന്നു.
അന്ന് രാത്രി മുഴുവൻ കാട്ടിലൊളിച്ചിരുന്ന പ്രതി നെടുവണ്ണൂർ കടവിലുള്ള കടയിലെത്തി മാസ്കും ബീഡിയും ആവശ്യപ്പെട്ടപ്പോൾ കടയുടമ അപ്പു പ്രതിയെ തിരിച്ചറിയുകയും തുടർന്ന് നാട്ടുകാരുടേയും, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും, കുളത്തൂപ്പുഴ പോലീസിന്റേയും സംയുക്തമായ ശ്രമത്തിനൊടുവിൽ ഇയാളെ പിടികൂടിയായിരുന്നു. കുളത്തൂപ്പുഴ ഏഴംകുളം സ്വദേശിനിയായ പെൺകുട്ടിയെ കോയമ്പത്തൂരിൽ വച്ച് പരിചയപ്പെടുകയും ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിന് കുളത്തൂപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുളത്തൂപ്പുഴ സി.ഐ ഗിരീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ