പുള്ളിപച്ച ജംഗ്ഷനിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന അനുഭവമായി ഇയാൾ തർക്കത്തിൽ ഏർപ്പെടുകയും സുഹൃത്തുക്കൾ ഇയാളെ പിന്തിരിപ്പിച്ചു വിടുകയും ചെയ്തു . പിന്നീടാണ് വീട്ടിലേക്ക് പോയ മധു വീട്ടിൽനിന്ന് വെട്ടുകത്തിയുമായി എത്തി പിൻവശത്തു നിന്ന് അനൂപിനെ കാലിന് വെട്ടി വീഴ്ത്തിയത്. നിലത്തുവീണ അനൂപിനെ തലയ്ക്ക് വെട്ടുകയും ചെയ്തു. അനൂപിനെ താലങ്ങും വിലങ്ങു വെട്ടുകയായിരുന്നു.
മധുവിൻറെ ആക്രമണത്തിൽ തലയ്ക്ക് 7 സെൻറീമീറ്റർ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് . ഇടതുകാലിലെ മുട്ടിന് താഴെ ഞരമ്പ് അറ്റ നിലയിലാണ്. ശരിരത്തിന് പിൻവശത്ത് ആഴത്തിലുള്ള രണ്ട് വെട്ടുകൾ ഏറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ അനൂപിനെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതിയെ ഇൻസ്പെക്ടർ രാജേഷ്, എസ്.ഐ.മാരായ സജു, സജീർ, റജി കെ.സാം എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.