Responsive Ad Slot

Slider

ചക്കമല ആയിരവല്ലീകുന്ന് - ചരിത്രം

പ്രാചീനകാലം മുതൽ മനുഷ്യന്റെ ആരാധനായിടങ്ങൾ എല്ലാംതന്നെ കാടുകൾക്കുള്ളിലോ മലകളുടെ മുകളിലോ ആയിരുന്നു.ഇന്നിപ്പോൾ വിവിധങ്ങളായ വികസന സാദ്ധ്യതകൾ മുന്നിൽകണ്ട് ആരാധനാലയങ്ങൾ

പ്രാചീനകാലം മുതൽ മനുഷ്യന്റെ ആരാധനായിടങ്ങൾ എല്ലാംതന്നെ കാടുകൾക്കുള്ളിലോ മലകളുടെ മുകളിലോ ആയിരുന്നു.ഇന്നിപ്പോൾ വിവിധങ്ങളായ വികസന സാദ്ധ്യതകൾ മുന്നിൽകണ്ട് ആരാധനാലയങ്ങൾ എല്ലാം തന്നെ ചെറിയ ചെറിയ ഠൗൺഷിപ്പുകളായി മാറിയിട്ടുണ്ട്. എന്നാൽ അതിപുരാതനമനുഷ്യന്റെ പ്രകൃതി സങ്കൾപ്പങ്ങളുടെ ദൈവാരാധന വളരെയേറെ എഴുതപ്പെട്ടിടുള്ളതാണ്.അതിൽ പ്രധാനമാണ് ആയിരവല്ലീ സങ്കൽപ്പം.

പ്രത്യേകിച്ച് രൂപങ്ങളെ ശിൽപങ്ങളോ ഒന്നും തന്നെഇല്ലാത്ത ദൈവീകഭാവമാണ് ആയിരവല്ലീ. ഈ പേരിൽ ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും കൊല്ലായിൽ ചക്കമല ആയിരവല്ലികുന്ന് പ്രസിദ്ധമാണ്.

ഒരു കാലത്ത് കൊടുംകാടായിരുന്ന ഈ പ്രദേശം
പുന്നപ്രവയലാർ സമരസേനാനി കൾക്കു പതിച്ചുനൽകി, ശ്രീ.വീയെസിനും ശ്രീമതി ഗൗരിയമ്മയ്ക്കും ശ്രീ വയലാർ രവിയുടെ കുടുംബത്തിനടക്കം ഇവിടെ വസ്തു പതിച്ചുകിട്ടിയിടുണ്ട്. അന്ന് 70 ഓളം ഏക്കർ വസ്തു ക്ഷേത്രത്തിന്റെ ഭാഗമായി എഴുതി മാറ്റിയിരുന്നു. എന്നാൽ സ്ഥിരമായ ഒരു ആരാധനാക്രമം ഇപ്പോഴും അവിടെയില്ല. മണ്ഡലകാലത്തും വെള്ളിയാഴ്ചകളിലും മാത്രമാണ് വിളക്ക് നടക്കുന്നത്.
രണ്ട്കിലോമീറ്ററോളം ചെങ്കുത്തായ കുന്ന്കയറി പാറയിലൂടെ കയറിൽ തൂങ്ങി മുകളിലെത്തുമ്പോൾ നീലാകാശത്തിനു താഴെ ഹരിതവർണ്ണംകൊണ്ട് ഭൂമിയുടെ മേൽ പ്രകൃതി തീർത്തവിസ്മയം കാണാം.നോക്കെത്തദൂരത്തേളം പറന്ന്കിടക്കുന്ന പച്ചപ്പ്,ഉയർന്ന്പെന്തിയ പാറമുകളിൽ ബോൺസായ് ആൽമരച്ചുവട്ടിൽ വിളക്ക് വെയ്ക്കാനൊരിടം അത്രമാത്രണ് അവിടം.

ആയിരം വള്ളികളാൽ ചുറ്റപ്പെട്ട കുന്നാണ് ആയിരവല്ലീ. ജൈവവൈവിധ്യങ്ങളുടെ കലവറ. പശ്ചിമഘട്ടതാഴ് വരകളുടെ ഭാഗമായിടുള്ള ഇവിടെ അപൂർവയിനം ഓഷധസസ്യങ്ങൾ, വിവിധങ്ങളായ ഷഡ്പദങ്ങൾ, വ്യത്യസ്തയിനം ചെറുജീവികൾ, ഉരഗങ്ങൾ, കുരങ്ങൾ മുള്ളൻപന്നി, ഉടുംമ്പ് പോലുള്ള മൃഗങ്ങളുമുണ്ട്.എന്നാൽ അത്യധികം പരിസ്ഥിതി പ്രാധാന്യമുള്ള ആയിരവല്ലീ കുന്ന് ഇന്ന് അതീവസുരക്ഷഭീഷണി നേരിടുകയാണ്.ചുറ്റിനും വൻക്വാറികൾ ആയിരവല്ലീയെ കാർന്നുതിന്നുന്നകയാണ് .

പോപ്സനും(POBS Msand)മറ്റും ഒരു പ്രദേശത്തെതന്നെ എന്നന്നേക്കുമായി ഇല്ലാതാക്കുകയാണ്. (അദാനി അനുമതി കാത്ത് നിൽക്കുന്നു) പാറഖനനത്തിനുള്ള സർക്കാർ മാനദണ്ഡങ്ങൾ പോലും കാറ്റിൽ പറത്തിയാണ് പലതും പ്രവർത്തിയ്ക്കുന്നത്.25000hp താഴ്ചയിലതികം ശുദ്ധജലം ഊറ്റിയെടുത്തും അന്തരീക്ഷത്തിൽ വിഷപൊടി കലർത്തിയും മനുഷ്യജീവനുതന്നെ ഭീഷണിയാകുന്ന പോപ്സനെതിരെ തുടക്കത്തിൽ വൻസമരങ്ങൾ നടന്നുവെങ്കിലും രാഷ്ട്രീയ സ്വാധീനവും പണകൊഴുപ്പിനും മുന്നിൽ പ്രതിഷേധങ്ങളുടെ ശബ്ദം കുറഞ്ഞു. പാട്ടവസ്തുവും കടന്നുള്ള സർക്കാർ തരിശിലേയ്ക്കുള്ള കയ്യേറ്റവും വിലപിടിപ്പുള്ള മരങ്ങൾ മുറിയ്ക്കലും അതിരുകൾ സ്ഥാപിയ്ക്കലും നടക്കുന്നു.

ആയിരവല്ലി കുന്നിനെപ്പോലെ അതീവ ജാഗ്രതയിൽ സംരക്ഷികേണ്ട പരിസരം ഭാവിയിൽ വൻ ദുരന്തങ്ങളെയാണ് കാത്തിരിയ്ക്കുന്നത്. പോപ്സനുമായുള്ള സമരത്തിൽ സമരസമിതി നേതാക്കളായ ശ്രീ.കെ.ആർ രമണൻ, സോണി,ഷിബു, സാബു, എന്നിവർക്കെതിരെ ഇന്നും ബഹു: കൊട്ടരക്കര കോടതിയിൽ കേസ് നടക്കുന്നു.

മലകളിടിച്ചും പാടംനികത്തിലും മരങ്ങൾക്ക് മരണംവിധിച്ചും മനുഷ്യന്റെ ആർത്തിയും അനുകരണവും ഉള്ളയിടത്തോളം തടുക്കാനാക്കാത്ത മഹാപ്രളയങ്ങൾ ഉണ്ടായികൊണ്ടിരിയ്ക്കും.
നോട്ട്കെട്ടുകൾക്ക് ജീവിതത്തിൽ വെള്ളകടലാസിനെ വിലയില്ലാത്ത നിമിഷങ്ങളെ കാത്തിരിയ്ക്കുക.
റിപ്പോർട്ട്: ചിതറ പി.ഒ
disqus,
© all rights reserved
made with Kadakkalnews.com