Responsive Ad Slot

Slider

കടയ്ക്കല്‍ റോഡ്‌ നിര്‍മ്മാണത്തില്‍ ക്രമക്കേട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ് | Kadakkal News

ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് റോഡുകളുടെയും ചുമതലയുള്ള അസിസ്റ്റന്‍റ് എകിസിക്യൂട്ടീവ് എഞ്ചിനീയറെയും, അസിസ്റ്റന്‍റ് എഞ്ചിനീയറെയും ഓവര്‍സിയറെയും അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

തിരുവനന്തപുരം: ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ട റോഡുകളുടെയും ചുമതലയുള്ള അസിസ്റ്റന്‍റ് എകിസിക്യൂട്ടീവ് എഞ്ചിനീയറെയും, അസിസ്റ്റന്‍റ് എഞ്ചിനീയറെയും ഓവര്‍സിയറെയും അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിന് സജ്ജമാക്കിയിട്ടുള്ള പരാതി പരിഹാര സെല്ലില്‍ മന്ത്രി ജി.സുധാകരന്‍ നേരിട്ട് ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനിടയിലാണ് കൊട്ടാരക്കര സബ് ഡിവിഷന്‍ റോഡ്സിന് കീഴിലുള്ള പാങ്ങോട് - കടയ്ക്കല്‍ - ചിങ്ങേലി - ചടയമംഗലം റോഡിനെക്കുറിച്ചു അറിയുന്നത്.

കോണ്‍ട്രാക്‌ട് കാലാവധിക്കുള്ളില്‍ റോഡിന്‍റെ ഓരോ ഘട്ടവും തീര്‍ക്കുന്നതിന് കോണ്‍ട്രാക്ടര്‍ ശ്രദ്ധിച്ചിട്ടില്ല, കോണ്‍ട്രാക്ടറെക്കൊണ്ട് അത് ചെയ്യിക്കുന്നിതിന് എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞില്ല, വീഴ്ചവരുത്തുന്ന കോണ്‍ട്രാക്ടര്‍ക്കെതിരെ എഞ്ചിനീയര്‍മാര്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടില്ല, വീഴ്ചയുണ്ടാകുന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. പൊതുജനങ്ങളില്‍ നിന്നും ആക്ഷേപം ക്ഷണിച്ചുവരുത്തി എന്നീ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തുടരന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തിരിക്കുന്നത്. കോണ്‍ട്രാക്ടര്‍മാരുടെ പേരില്‍ പി.ഡബ്യു.ഡി മാന്യുവല്‍ പ്രകാരം കടുത്ത പിഴ ശിക്ഷ അടക്കമുള്ള ശിക്ഷകള്‍ ചുമത്തണമെന്നും മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശിച്ചു.

പാങ്ങോട് - കടയ്ക്കല്‍ - ചിങ്ങേലി - ചടയമംഗലം റോഡിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലത, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ഷാനു, ഓവര്‍സിയര്‍ മിനി എന്നിവരെയും ശാസ്താംകോട്ട - കൊട്ടാരക്കര - നീലേശ്വംര - കോടതി സമുച്ഛയം റോഡിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലത, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വസന്തകുമാര്‍, ഓവര്‍സിയര്‍ സജീവ് എന്നിവരെയും ചെങ്ങമനാട് - അഞ്ചല്‍ സി.ആര്‍.എഫ് റോഡിന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിഷ പി.ആര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ജസീന ബീവി, ഓവര്‍സിയര്‍ ഹക്കിം എന്നിവരെയുമാണ് ഉദ്യോഗസ്ഥ തലകളില്‍ നിന്നും സസ്പെന്‍റ് ചെയ്യാന്‍ മന്ത്രി ഉത്തരവ് നല്‍കിയിട്ടുള്ളത്. ഉത്തരവുകള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കി കൊണ്ട് റോഡുകളുടെയും നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് മന്ത്രി അനുവാദം നല്‍കിയിട്ടുണ്ട്. ഫോണ്‍ ഇന്‍ പരിപാടിയില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമാണ് ആരോപണം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍മാരില്‍ നിന്നല്ല വിവരം അറിയുന്നത് എന്നുള്ളത് ഗൗരവകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായി എന്നുള്ളത് ഇതിലൂടെ വ്യക്തമായി. അതിനാലാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പാങ്ങോട് - കടയ്ക്കല്‍ - ചിങ്ങേലി - ചടയമംഗലം റോഡ് കേരള റോഡ് ഫണ്ട് ബോര്‍ഡിലെ പ്രോജക്‌ട് മാനേജ്മെന്‍റ് യൂണിറ്റ് പ്രോജക്‌ട് ഡയറക്ടര്‍ ബിനുമാണ് മന്ത്രി ചുമതലപ്പെടുത്തിയത്.

സംസ്ഥാനത്ത് ഉടനീളം വീഴച്ചകാരായ എഞ്ചിനീയര്‍മാര്‍ക്കും തന്നിഷ്ടകാരായ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഒരു പാഠമാകാനാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍ വെളിപ്പെടുത്തി. സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്ന കോണ്‍ട്രാക്ടര്‍മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയും കോടതി വഴി നിര്‍മ്മാണങ്ങള്‍ താമസിപ്പിക്കുകയും ചെയ്യുന്നത് ദേശദ്രോഹമാണെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ചില കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകډാരെ സ്വാധീനിച്ചും അന്യായ വിധി നേടിയ കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ സമഗ്രമായ തരത്തില്‍ പി.ഡബ്യു.ഡി മാന്യുവല്‍ പ്രകാരം നിര്‍മ്മാണങ്ങള്‍ കൊണ്ട് പോകാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരും എല്ലാ പ്രവൃത്തി നടക്കുന്ന സ്ഥലവും പരിശോധിക്കണം. അതില്‍ വീഴ്ചയുണ്ടാകുന്നുണ്ടോ എന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ച്‌ വരികയാണെന്ന് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.
disqus,
© all rights reserved
made with Kadakkalnews.com