കടയ്ക്കൽ: കടയ്ക്കൽ കോട്ടുക്കലില്‍ 11 വയസ്സുകാരനെ ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. പ്രതിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വയല മുണ്ടേട്ട് രമ്യാ ഭവനില്‍ 24 വയസ്സുള്ള ശരത്താണ് പോലീസ് പിടിയിലായത്. ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതി ആയിരുന്നു സംഭവം നടന്നത്. അമ്മ വോട്ട് ചെയ്യാന്‍ പോയ സമയത്ത് പുറത്തുണ്ടായിരുന്ന കുട്ടിയെ ഇളനീര്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടുപോയി ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അമ്മ മടങ്ങിയെത്തിയപ്പോള്‍ കുട്ടി അമ്മയോട് വിവരം പറയുകയും അമ്മ കുട്ടിയെയും കൂട്ടി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിട്ടുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.